Wednesday, October 30, 2019

ചന്ദനത്തോപ്പിൽ കേട്ട വെടിയൊച്ച I Chandanathope firing I sagar talks







1970 ഫെബ്രുവരി 20ന് ദേശാഭിമാനിയുടെ പ്രധാന തലക്കെട്ട് ഇങ്ങനെയാണ്: കൈയും കാലും പിടിച്ചുകെട്ടി വർഗീസിനെ വെടിവെച്ചു കൊല്ലുകയാണുണ്ടായത്. അധികൃത നിർദ്ദേശം വാങ്ങി പൊലീസ് ചെയ്ത ഘോരകൃത്യം.

അതിനു ശേഷം കേരളം കത്തി. ഇ.എം.എസ്സും കെ.ആർ ഗൗരിയമ്മയും സി.ബി.സി വാര്യരും എ.വി കുഞ്ഞമ്പുവുമെല്ലാം നിയമസഭയെ പ്രക്ഷുബ്ധമാക്കി. രാജൻ കേസിലും സമാന സംഭവങ്ങളുണ്ടായി. കെ. കരുണാകരന് അധികാരം ഒഴിയേണ്ടി വന്നു. എന്നാൽ 1958ൽ ചന്ദനത്തോപ്പിൽ തുടങ്ങിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണകൂട വേട്ട ഇപ്പോഴും നിലച്ചിട്ടില്ല. അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കു നേരെ തറച്ചതും അതേ വെടിയുണ്ടകളാണ്. ദേശാഭിമാനിക്ക് ഈ വെടിവെപ്പ് വെറും വെടിവെപ്പുകൾ മാത്രമാണ്. ഘോരകൃത്യമല്ല. വർഗീസിനും രാജനും വേണ്ടി കവിതയെഴുതിയവർ തന്നെയാണ് ഈ തോക്കുടമകൾ എന്നത് വിരോധാഭാസം. കേൾക്കാം, ആ ചരിത്രം.