Sunday, December 27, 2009

തൊയ്‌താരം


ചിലപ്പോഴൊക്കെ
നിന്നെപ്പോലെ കണ്ണു നിറച്ച്‌
എന്റ സ്വപ്‌നങ്ങളുടെ ഇറയത്തും
മഴച്ചാറലുകള്‍ കരയാറുണ്ട്‌.
കരഞ്ഞു പൊളിക്കാറുണ്ട്‌.

ഒന്ന്‌ ഒന്നേ മുക്കാലിഞ്ച്‌ കനത്തില്
വേദനകള്‍ചില്ലുടയ്‌ക്കുന്ന ചങ്കില്
‍ചോരപ്പാടുകള്
അങ്ങനെത്തന്നെ തിണര്‍ക്കാറുണ്ട്‌.
പേമഴ ചൊരിയുന്ന പാതിരയ്‌ക്ക്‌
ഒരു പറ നെല്ല്‌
അണ്ണാക്കില്‍ കുടുങ്ങിയവനെപ്പോലെ
ഞാനങ്ങനെ പിടയാറുണ്ട്‌.

അടുത്ത മഴക്കാലത്തെങ്കിലും
കണ്ണ്‌ ചോരാത്ത,
അടച്ചുറപ്പുള്ള വീടുണ്ടാകുമെന്ന്‌
ചിലപ്പോഴെങ്കിലുംഅവള്‍ പറയാറുണ്ട്‌.

പനി പിടിച്ച മൊട്ടംപടിയില്‍
ചുക്കുകാപ്പിയുടെ കറ
ഉറുമ്പിനെ കാത്ത്‌ ഉണങ്ങുമ്പോള്‍
നീ,
ശ്വാസകോശം പോലെയായി
കിതപ്പാറ്റുന്നതു കാണാറുണ്ട്‌.

ഇനിയിങ്ങനെ....
ചെരിഞ്ഞു കത്തുന്ന വിളക്കു പോലെ
നിന്നെ ചാരി,
ഓട്‌ പൊട്ടിയ പൊട്ടലു കണ്ട്‌
ഉറങ്ങാന്‍ നോക്കാം.

1 comment:

‍ശരീഫ് സാഗര്‍ said...

അടുത്ത മഴക്കാലത്തെങ്കിലും
കണ്ണ്‌ ചോരാത്ത,
അടച്ചുറപ്പുള്ള വീടുണ്ടാകുമെന്ന്‌
ചിലപ്പോഴെങ്കിലുംഅവള്‍ പറയാറുണ്ട്‌.